• TOP 100 HQ PICS OF POPE FRANCIS

  • Chavarul-Sayings of Saint Chavara to the Children

  • HOLY WEEK SONGS AND PRAYERS

  • CATHOLIC BOOKS PDF COLLECTION

  • SHALOM WORLD is a vibrant Catholic family channel in English.

  • 250 HIGH RESOLUTION PICS OF MOTHER MARY

  • PRAISE THE LORD

  • 160 MOST POPULAR MALAYALAM CHRISTIAN DEVOTIONAL SONGS LYRICS

  • The Chaplet of The Divine Mercy

    The Chaplet of Mercy is recited using ordinary rosary beads of five decades. The Chaplet is preceded by two opening prayers from the Diary of Saint Faustina and followed by a closing prayer.

  • MALAYALAM CHRISTIAN KARAOKE MP3 AND MIDI

Wednesday, July 22, 2015

UPCOMING ABHISHEKAGNI BIBLE CONVENTIONS (JANUARY 2015 - SEPTEMBER 2015)


UPCOMING ABHISHEKAGNI BIBLE CONVENTIONS 
(JANUARY 2015 - SEPTEMBER 2015)







CHETHIPUZHA ABHISHEKAGNI BIBLE CONVENTION 2015









GRAND PRIEST CONFERENCE





BANGALORE ABHISHEKAGNI BIBLE CONVENTION-2015



PACHA ABHISHEKAGNI BIBLE CONVENTION-2015



 Kurumpanadam Abhishekagni Convention  2015


THANKI ABHISHEKAGNI BIBLE CONVENTION-2015








KAVALAM ABHISHEKAGNI BIBLE CONVENTION - 2015





POOMKAVU ABHISHEKAGNI BIBLE CONVENTION-2015



KANNUR ABHISHEKAGNI BIBLE CONVENTION - 2015

PIRAVAM ABHISHEKAGNI BIBLE CONVENTION-2015


Suvishesha Pragoshana Parisheelana Dyanam - 2014


UK SECOND SATURDAY ABHISHEKAGNI BIBLE CONVENTION - 2014




ATHIRAMPUZHA ABHISHEKAGNI BIBLE CONVENTION-2014



KANNAMALI ABHISHEKAGNI BIBLE CONVENTION -2014




ANTHAKARANAZHY ABHISHEKAGNI BIBLE CONVENTION - 2014




ONE-DAY ABHISHEKAGNI BIBLE CONVENTION - 28TH NOVEMBER, 2014



MULLASSERY ABHISHEKAGNI BIBLE CONVENTION - 2014




DAIVAVILI VIVECHANA DHYANAM-2014





Friday, April 10, 2015

BANGALORE ABHISHEKAGNI BIBLE CONVENTION-2015



BANGALORE ABHISHEKAGNI BIBLE CONVENTION-2015


Venue: Christ School Ground, 
SG Palayam,Dharmaram,Bangalore.

Date: April 12 to 16

Time: 5 pm to 9 pm



Wednesday, March 18, 2015

THANKI ABHISHEKAGNI BIBLE CONVENTION-2015


THANKI ABHISHEKAGNI BIBLE CONVENTION-2015


Rev. Fr. Xavier Khan Vattayil and his team lead the Abhishekagni Convention at Thanki (Cherthala,Allappuzha) from 22nd March to 26th March 2015

Monday, March 16, 2015

Kurumpanadom Abhishekagni Convention 2015

 Kurumpanadom Abhishekagni Convention 2015




Rev. Fr. Xavier Khan Vattayil and his team lead the Abhishekagni Convention at Kurumpanadom from 27th March to 31st March 2015

Time : Mar 27 at 4:00pm to Mar 31 at 10:00pm

venue : St. Antony's Forane Church, Kurumbanadam

Live webcast of Kurumpanadom bible convention by Attappady Sehion team...
http://archdiocesechanganacherry.org/archdiocesechanganacherry-live.php?id=54


Monday, March 02, 2015

WAY OF CROSS



WAY OF CROSS























Monday, February 02, 2015

KAVALAM ABHISHEKAGNI BIBLE CONVENTION - 2015


KAVALAM ABHISHEKAGNI BIBLE CONVENTION - 2015



St. Theresa's Church, Kavalam 
February 6 - February 10
Feb 6 at 4:00pm to Feb 10 at 9:00pm
Rev. Fr. Xavier Khan Vattayil and his team lead the Abhishekagni Convention at Kavalam from 6th February to 10th February, 2015.
Fr. Abraham Thayyil: 09446173320

Sunday, January 04, 2015

'സൂപ്പർ പെർഫോമൻസി'ന്റെ രഹസ്യം-Michelangelo

'സൂപ്പർ പെർഫോമൻസി'ന്റെ രഹസ്യം- Michelangelo


മൈക്കിൾ ആഞ്ചലോ ഒരു ശില്പിയായിട്ടാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. 'പിയാത്ത', 'ഡേവിഡ്' തുടങ്ങിയ വിശ്വപ്രസിദ്ധങ്ങളായ ശില്പങ്ങളിലൂടെ പ്രശസ്തനായിരുന്ന അദ്ദേഹം തനിക്ക് ചിത്രകലയിൽ വലിയ പ്രാവീണ്യമൊന്നും ഇല്ലായെ ന്ന് സ്വയം കരുതിയിരുന്നു. അങ്ങനെയിരിക്കെ പോപ്പ് ജൂലിയസ് രണ്ടാമൻ, മാർപാപ്പമാരുടെ കല്ലറകൾ രൂപകല്പന ചെയ്യാൻ അദ്ദേഹത്തെ വിളിച്ചുവരുത്തി. മൈക്കിൾ ആഞ്ചലോയുടെ കലാവൈഭവം തിരിച്ചറിഞ്ഞ പോപ്പ് സിസ്റ്റൈൻ ചാപ്പൽ പെയിന്റ് ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ മൈക്കിൾ ആഞ്ചലോ ധർമസങ്കടത്തിലായി. കാരണം താൻ ഒരു ശില്പി മാത്രമാണെന്നും ചിത്രകല തനിക്ക് വശമില്ലെന്നുമാണ് അന്നുവരെ അദ്ദേഹം കരുതിയിരുന്നത്. പക്ഷേ, മാർപാപ്പ നിർബന്ധിക്കുമ്പോൾ എങ്ങനെ എതിരു പറയും. പെയിന്റിംഗ് ശരിയായില്ലെങ്കിൽ മാർപാപ്പയുടെ അതൃപ്തിക്ക് പാത്രമാകുമെന്നു മാത്രമല്ല തന്റെ പേരും മോശമാകും. എങ്കിലും അദ്ദേഹം മാർപാപ്പയുടെ നിർബന്ധത്തിന് വഴങ്ങി സിസ്റ്റൈൻ ചാപ്പലിന്റെ പെയിന്റിംഗ് ജോലി ഏറ്റെടുത്തു. 33-ാമത്തെ വയസിൽ പെയിന്റിംഗ് ആരംഭിച്ച അദ്ദേഹം 37-ാം വയസിലാണ് അത് പൂർത്തിയാക്കിയത്. നാലുവർഷംകൊണ്ട് 400 വ്യക്തികൾ, ഒമ്പത് സീനുകൾ... പാശ്ചാത്യ ചിത്രകലയുടെ ഗതിയെപ്പോലും മാറ്റിമറിച്ച ഒരു സംഭവമായി ആ പെയിന്റിംഗ് മാറി. പക്ഷേ, ഈ നാലുവർഷംകൊണ്ട് കണ്ടാൽ തിരിച്ചറിയാൻപോലും ആകാത്തവിധത്തിൽ ഒരു വൃദ്ധനെപ്പോലെ മൈക്കിൾ ആഞ്ചലോ മാറിപ്പോയി. ഒരിക്കൽ അദ്ദേഹത്തെ കാണാനെത്തിയ ഒരു സ്‌നേഹിതൻ, ചാപ്പലിന്റെ മൂലകളിൽപ്പോലും വലിയ ശ്രദ്ധ കൊടുക്കുന്നതുകണ്ട് ചോദിച്ചു:

''ആ മൂലകളിലൊക്കെ ഇത്രയും സമയം ചെലവഴിച്ച് കഷ്ടപ്പെടുന്നതെന്തിനാ? അവിടെയൊന്നും ആരും ശ്രദ്ധിക്കുകയില്ല.''

അതുകേട്ട് മൈക്കിൾ ആഞ്ചലോ ഇങ്ങനെ മറുപടി പറഞ്ഞു:
''മനുഷ്യർ ഒരുപക്ഷേ അവിടെയൊന്നും ശ്രദ്ധിക്കു കയില്ലായിരിക്കും. പക്ഷേ, ദൈവം കാണും.''
മൈക്കിൾ ആഞ്ചലോയുടെ എല്ലാ കലാസൃഷ്ടികളും അനശ്വരങ്ങളായിരുന്നതിന്റെ രഹസ്യം ഈ വാക്കുകളിലുണ്ട്.

''ദൈവം എല്ലാം കാണുന്നുണ്ട്'' എന്ന് നമ്മളൊ ക്കെ പറയാറുണ്ടെങ്കിലും നാം അതിൽ ശരിയായി വിശ്വസിക്കുന്നില്ല. കാരണം ദൈവം എല്ലാം കാണുന്നുണ്ട് എന്ന് ബോധ്യമുള്ളപ്പോൾ നമുക്കെങ്ങനെ പാപം ചെയ്യാൻ പറ്റും? എങ്ങനെ ജോലികളിൽ വീഴ് ച വരുത്താൻ പറ്റും? എങ്ങനെ വഞ്ചനയും തിന്മയും നിരൂപിക്കാൻ സാധിക്കും? നാട്ടുകാരറിഞ്ഞാൽ മോ ശം, വീട്ടുകാരറിഞ്ഞാൽ മോശം, അതിനാൽ അവരുടെ മുന്നിൽ മോശക്കാരാകാതിരിക്കാൻ നാം പലതും വേണ്ടായെന്നുവയ്ക്കും. എന്നാൽ, ദൈവം അറിഞ്ഞാൽ മോശം എന്ന് ചിന്തിക്കാറില്ല. കാരണമെന്താണ്? ദൈവവിശ്വാസമില്ലായ്മയും ദൈവഭയമില്ലായ്മയും തന്നെ.

ഉഴപ്പി ജീവിക്കുന്നത് ദൈവവിശ്വാസമില്ലായ്മയുടെ അടയാളമാണ്. പ്രാർത്ഥനയിൽ ഉഴപ്പരുത്, ജോലിയിൽ ഉഴപ്പരുത്, ശുശ്രൂഷകളിൽ ഉഴപ്പരുത്. കാരണം ദൈവം എല്ലാം കാണുന്നുണ്ട്.
പൗലോസ് ശ്ലീഹാ പറയുന്നു: ''മനുഷ്യനുവേണ്ടിയല്ല, കർത്താവിനുവേണ്ടി എന്നപോലെ സൻമനസോടെ ശുശ്രൂഷ ചെയ്യണം'' (എഫേ. 6:7). ആളുകളെ പ്രീതിപ്പെടുത്താൻ വേണ്ടി ജീവിക്കുന്നവർക്ക് ഒരിക്കലും പൂർണതയിലേക്ക് വളരാനോ അതിനായി അധ്വാനിക്കാനോ കഴിയില്ല. എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്നവർക്ക് ഏതൊരു മേഖലയിലും ഉത്കൃഷ്ടമായ നിലയിലേക്ക് ഉയരാൻ കഴിയും. പുതിയ വർഷത്തിൽ ജീവിതം ഉത്കൃഷ്ടമായിത്തീരാൻ വേണ്ടി വേറൊന്നും ചെയ്യേണ്ടതില്ല- 'ദൈവം എല്ലാം കാണുന്നുണ്ട്' എന്ന ബോധ്യത്തിൽ ജീവിക്കാനാരംഭിച്ചാൽ മതി. മാറ്റങ്ങൾ താനേ വരും. അധ്വാനം ആത്മാർത്ഥതയുള്ളതായിത്തീരും. സ്‌നേഹം പരമാർത്ഥതയുള്ളതാകും. അതിനായി നമുക്ക് പ്രാർത്ഥിക്കാം.

പ്രാർത്ഥന
കർത്താവായ യേശുവേ, പുതിയ വർഷത്തിൽ എന്റെ വിശ്വാസത്തെ ഉണർത്തുകയും ബലപ്പെടുത്തുകയും ചെയ്യണമേയെന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങൾ ഉറങ്ങുന്നതും ഉണരുന്നതും ജീവിക്കുന്നതും അങ്ങയുടെ സന്നിധിയിലാണെന്ന ബോധത്തിൽ ഞങ്ങളെ വളർത്തണമേ. മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനുള്ള പാഴ്ശ്രമങ്ങളിൽനിന്നും ഞങ്ങളെ രക്ഷിച്ച് അങ്ങയെ പ്രസാദിപ്പിക്കുവാനുള്ള ആഗ്രഹത്തിലേക്ക് നയിക്കണമേ. അങ്ങ് എല്ലാം കാണുന്നു, എല്ലാം അറിയുന്നു എന്ന സത്യം ഞങ്ങളെ പരമാർത്ഥതയോടെ വ്യാപരിക്കാൻ ശക്തിപ്പെടുത്തട്ടെ - ആമ്മേൻ.

Courtesy- SHALOM ONLINE

Wednesday, December 10, 2014

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍--DAIVAM PIRAKKUNNU MANUSHYANAY BETHLEHEMIL KARAOKE MP3 & MIDI WITH LYRICS MALAYALAM LYRICS




ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍
DAIVAM PIRAKKUNNU MANUSHYANAY BETHLEHEMIL KARAOKE MP3 & MIDI WITH  MALAYALAM LYRICS


ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍
മഞ്ഞുപെയ്യുന്ന മലര്‍മടക്കില്‍..ഹല്ലേലൂയാ..ഹല്ലേലൂയാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം..
ഹല്ലേലൂയാ..ഹല്ലേലൂയാ... (ദൈവം പിറക്കുന്നു..)
                     1
പാതിരാവില്‍ മഞ്ഞേറ്റീറനായ്.. 
പാരിന്‍റെ നാഥന്‍ പിറക്കുകയായ് (2)
പാടിയാര്‍ക്കൂ വീണ മീട്ടൂ.. 
ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ (2) (ദൈവം പിറക്കുന്നു..)
                     2
പകലോനു മുന്‍പേ പിതാവിന്‍റെ ഹൃത്തിലെ 
ശ്രീയേകസൂനുവാമുദയസൂര്യന്‍ (2)
പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ 
പ്രതാപമോടിന്നേശുനാഥന്‍ (2) (ദൈവം പിറക്കുന്നു..)



Friday, November 28, 2014

St. Francis Xavier’s body on public display in Goa ‎

St. Francis Xavier’s body on public display in Goa
 ‎

Thousands of Catholic pilgrims are converging on Goa in west India to see the relics of 16th Century Spanish missionary, Saint Francis ‎Xavier.‎  The remains of the are usually kept in a casket at the Basilica of Bom ‎Jesus.‎  Once every 10 years they are put on public display, and on Saturday the casket was brought out in ‎procession and taken to the nearby Se Cathedral.‎  After a celebratory Mass on Saturday led by Indian archbishops, thousands lined up to kiss the relics as ‎the procession began amid tight security.‎   The Catholic Church in Goa, a former Portuguese colony, is working to ensure the event is "spiritually nourishing" for the visitors.  "This is a wonderful opportunity to proclaim our faith," said Archbishop Filipe de Rosario Ferrao of Goa. "St. Francis Xavier had set a great example of missionary work. The pilgrims will be inspired and deepened in their faith when they see his body and get an opportunity to pray before it," Archbishop Ferrao told Catholic News Service on the eve of the public display.  "We are making every effort so that the exposition will inspire more faithful to follow the path of proclaiming the Gospel that our patron saint has shown us," he added.
This is the 17th time the saint’s body is being exposed in Goa since it the first time 1782. Born in Spain in 1506, St. Francis Xavier, co-founder of the Society of Jesus, reached Goa in 1541, then a Portuguese colony. After baptizing thousands along the coast of peninsular South India, he left for East Asia in 1545 and returned to Goa in 1551. During his second trip to East Asia, he fell sick and died at age 46 on China's Sancian Island, Dec. 3, 1552.



Wednesday, November 19, 2014

Saint Kuriakose Elias Chavara - ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വിശുദ്ധന്‍


ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വിശുദ്ധന്‍

Saint Kuriakose Elias Chavara


മാര്‍തോമാശ്ളീഹയില്‍ നിന്നു നേരിട്ട് സത്യവിശ്വാസം സ്വീകരിക്കുവാന്‍ മലയാളക്കരയ്ക്ക് സാധിച്ചു. പക്ഷേ, വിശ്വാസത്തിലേക്കു വന്ന മറ്റു രാജ്യങ്ങളിലേതു പോലെ നമ്മുടെ നാട്ടില്‍ നിന്ന് എന്തേ ഒരു വിശുദ്ധനോ വിശുദ്ധയോ ഉണ്ടാകാത്തത്- ജീവിച്ചിരിക്കുമ്പോള്‍ ചാവറയച്ചന്‍ അറിയപ്പെട്ടിരുന്നു. ദിവ്യകാരുണ്യസന്നിധിയില്‍ ജീവിതം സമ്പൂര്‍ണമായി അടിയറവു വച്ചതാണ് ചാവറയച്ചന്റെ ആത്മീയോന്നമനത്തിന്റെ കാതല്‍. വിശുദ്ധ ജീവിതം കൊണ്ട് സഹജീവികളില്‍ അത്ഭുതാദരവുകള്‍ സൃഷ്ടിക്കുമായിരുന്നെങ്കിലും മരണാനന്തരം വിശുദ്ധപദവി തേടിയെത്തണമെങ്കില്‍ ദൈവത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്...
ചാവറയച്ചനോട് പ്രാര്‍ഥിച്ച് രോഗസൌഖ്യം നേടിയ അല്‍ഫോന്‍സാമ്മയും അദ്ദേഹം സ്ഥാപിച്ച പ്രഥമസന്യാസിനി സഭയില്‍ നിന്നുള്ള ഏവുപ്രാസ്യമ്മയും വിശുദ്ധപദം അലങ്കരിക്കുമ്പോള്‍ ചാവറയച്ചന്റെ ആത്മാവിനു സന്തോഷിക്കാം... താന്‍ തെളിച്ചു കൊടുത്ത ആത്മീയ പാതയിലൂടെ സഞ്ചരിച്ച് സ്വര്‍ഗം പൂകിയ ഈ വിശുദ്ധാത്മാക്കളുടെ പിന്നാലെ വിശുദ്ധപദവി പ്രഖ്യാപനം കാത്തുകഴിയുന്ന പുണ്യാത്മാക്കള്‍ കേരളത്തിലിനിയുമുണ്ട്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ, വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്. കേരളത്തില്‍ വിശുദ്ധരെ സൃഷ്ടിക്കാന്‍ അക്ഷ”ീണം യത്നിച്ച്, ആത്മീയരംഗത്ത് ഉറച്ച അടിത്തറ പാകി ഇവര്‍ക്കെല്ലാം മുമ്പേ ജീവിച്ചു മറഞ്ഞുപോയെങ്കിലും ചാവറയച്ചന്‍ കത്തോലിക്കാസഭയുടെ കെടാവിളക്കായി തിരുസഭയില്‍ ശോഭിക്കുന്നു. ആഴമേറിയ ആധ്യാത്മികതയ്ക്ക് ജീവിതത്തില്‍ ഒന്നാംസ്ഥാനം നല്‍കി അദ്ദേഹം ആവിഷ്കരിച്ച കര്‍മപദ്ധതികള്‍ കേരളസഭയ്ക്കു പുതുജീവന്‍ നല്‍കി.... മാമോദീസായില്‍ ലഭിച്ച വരപ്രസാദം ഒരിക്കലും കളഞ്ഞിട്ടില്ലെന്ന് മരണക്കിടക്കയില്‍ വച്ച് അദ്ദേഹം പറഞ്ഞത്, അത്രമാത്രം വിശുദ്ധിയിലാണ് അദ്ദേഹം ജീവിച്ചത് എന്നതിന്റെ സൂചനയാണ്.
ചാവറയച്ചന്റെ മാധ്യസ്ഥം വഴി പാലാ കൊട്ടാരത്തില്‍ ജോസിന്റെയും മേരിയുടെയും മകള്‍ മരിയയുടെ രണ്ട് കോങ്കണ്ണുകളും നേരെയായി എന്ന അത്ഭുതമാണ് ചാവറയച്ചനെ വിശുദ്ധപദവിയിലേക്കുയര്‍ത്തുവാന്‍ നിദാനമായത്. 2009 മേയ് 27നാണ് വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടിയുടെ ഭാഗമായാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലുറങ്ങാടിന്റെ അന്വേഷണത്തിനുശേഷം കൂടുതല്‍ പഠനത്തിനായി ട്രൈബ്യൂണലിനെ നിയമിച്ചു. ട്രൈബൂണലിന്റെ റിപ്പോര്‍ട്ട് ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിനു 2011 സെപ്റ്റംബറില്‍ കൈമാറി. അവിടെനിന്നുമത് വത്തിക്കാനിലെ നാമകരണ തിരുസംഘത്തിനു കൈമാറി. രൂപതാ ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട് ശരിവച്ചു കൊണ്ടുള്ള തീരുമാനം വത്തിക്കാനില്‍ നിന്നും 2012 മേയ്മാസത്തില്‍ ലഭിച്ചു. വിദഗ്ധ പഠനത്തിനായി റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ക്ക് കൈമാറി. ഇതുകൂടി ചേര്‍ത്തുള്ള റിപ്പോര്‍ട്ട് 2013 സെപ്റ്റംബര്‍ 26നു മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിച്ചു. രണ്ടു കോങ്കണ്ണും ഒരുപോലെ നേരെയായത് വൈദ്യശാസ്ത്രത്തിനു വിശദീകരിക്കാന്‍ സാധിക്കുന്നില്ലെന്നും ഇത് അത്ഭുതമായി പരിഗണിക്കണമെന്നും ബോര്‍ഡിലെ അംഗങ്ങള്‍ രേഖപ്പെടുത്തി. റിപ്പോര്‍ട്ടുകളുടെ സംക്ഷിപ്തരൂപം കര്‍ദിനാള്‍മാരുടെ സംഘത്തിനു കൈമാറി കര്‍ദിനാള്‍മാരുടെ പ്ളീനറി അസംബ്ളി ഇക്കഴിഞ്ഞ മാര്‍ച്ച് 18നു റിപ്പോര്‍ട്ട് ഔദ്യോഗികമായി അംഗീകരിച്ചതോടെ മാര്‍പ്പാപ്പ ഔദ്യോഗികമായി വിശുദ്ധപദവി പ്രഖ്യാപിക്കുകയായിരുന്നു.
പിമ്പേ ഗമിച്ചവര്‍ ഇതിനകം വിശുദ്ധരായി കഴിഞ്ഞെങ്കിലും പതിറ്റാണ്ടുകള്‍ നീണ്ട നാമകരണ നടപടികള്‍ക്കൊടുവിലാണ് ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനം. ചാവറയച്ചന്‍ മരണമടഞ്ഞതിനുശേഷം അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടാണ് നാമകരണ നടപടികള്‍ തുടങ്ങിയത്. 1936ല്‍ കര്‍മലീത്ത സഭയുടെ സമ്മേളനത്തിലാണ് നാമകരണ നടപടികള്‍ തുടങ്ങാന്‍ തീരുമാനമായത്. 1955ല്‍ 12-ാം പിയൂസ് മാര്‍പ്പാപ്പയുടെ നിര്‍ദേശമനുസരിച്ച് രൂപതാതലത്തില്‍ നാമകരണ നടപടികള്‍ ആരംഭിക്കാന്‍ മാര്‍ മാത്യു കാവുകാട്ട് മെത്രാനെ അധികാരപ്പെടുത്തി. 1957ല്‍ മാര്‍ മാത്യു കാവുകാട്ട് നാമകരണത്തിനുള്ള കമ്മിഷനെ നിയോഗിച്ചു. തുടര്‍ന്നു മൂന്നു കോടതികള്‍ സ്ഥാപിച്ചു. എഴുത്തുകള്‍ പരിശോധിക്കുന്നതിനുള്ള കോടതിയും അത്ഭുതങ്ങള്‍. പരീക്ഷിക്കാനുള്ള കോടതിയും 1962ല്‍ ആരംഭിച്ചു. നിയമവിരുദ്ധമായി പരസ്യവണക്കം നടന്നിട്ടുണ്ടോ എന്നറിയാനുള്ള കോടതി 1969ല്‍ തുടങ്ങി. കോടതികളുടെ കണ്ടെത്തലുകള്‍ വിശദീകരിച്ചുകൊണ്ട് മാര്‍ മാത്യു കാവുകാട്ട് ഇടയലേഖനം പ്രസിദ്ധീകരിച്ചു. 1970ല്‍ കോടതികളും കമ്മിഷനും ജോലി പൂര്‍ത്തിയാക്കി ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറ രേഖകളെല്ലാം മുദ്രവച്ച് റീത്തുകളുടെ തിരുസംഘത്തിന് അയച്ചു. 1978ല്‍ 13 പണ്ഡിതന്മാരുടെ സംഘം രേഖകള്‍ പഠിച്ചു. ദൈവദാസന്റെ നാമകരണ നടപടികള്‍ സ്വീകരിക്കുമെന്ന് ഏകകണ്ഠമായി അഭിപ്രായപ്പെടുകയും ചെയ്തു.
നാലുകാര്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായി ഗവേഷണങ്ങള്‍. ഒന്ന്- അദ്ദേഹത്തിന്റെ ജീവിതത്തിലെ വിശ്വാസം, നന്മചെയ്യാനുള്ള സന്നദ്ധത. രണ്ട്- ഗവേഷണത്തിനായി ശേഖരിച്ച രേഖകളില്‍ അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി തെളിയുന്നുണ്ടോ. മൂന്ന്- മരണത്തിനു ശേഷം അദ്ദേഹത്തോടുള്ള വണക്കമെങ്ങനെ. വിശ്വാസികള്‍ക്കിടയില്‍ വണക്കം വര്‍ധിച്ചു വരുന്നുണ്ടോ. നാല് - ചാവയറച്ചന്റെ വിശുദ്ധിയുടെ വശ്യതയും കാലം ചെല്ലുന്തോറുമുള്ള വളര്‍ച്ചയും. ചാവറയച്ചന്റെ ജീവിതകാലത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുവാന്‍ സമകാലികര്‍ ആരും ജീവിച്ചിരിപ്പില്ല എന്നതായിരുന്നു ഒരു കടമ്പ.
ചാവറയച്ചന്‍ പോര്‍ച്ചുഗലിലേയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും ബിഷപ്പുമാരുമായി ബന്ധം പുലര്‍ത്തിയിരുന്നു. പൌരസ്ത്യ സഭകളിലെ ബിഷപ്പുമാരുമായും ബന്ധമുണ്ടായിരുന്നു. ഇവ സംബന്ധിച്ച രേഖകള്‍ അതാതു രാജ്യങ്ങളില്‍ നിന്ന് ശേഖരിക്കണമെന്നുണ്ട്. നാമകരണ നടപടികളിലെ പ്രധാന അവസരമാണിത്. പല ബുദ്ധിമുട്ടുകളും തരണം ചെയ്ത് ഒടുവില്‍ വിവിധ രാജ്യങ്ങളിലെ 46 കേന്ദ്രങ്ങളില്‍ നിന്ന് 210 രേഖകള്‍ ശേഖരിച്ചു. വിവിധ രേഖകള്‍ സമാഹരിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ 20 വര്‍ഷത്തോളമെടുത്തു. റിപ്പോര്‍ട്ടുകളെല്ലാം ലത്തീന്‍ഭാഷയില്‍ വേണമെന്നത് നിര്‍ബന്ധമായിരുന്നു. റിപ്പോര്‍ട്ടുകളെല്ലാം വത്തിക്കാനില്‍ പരിശോധിച്ച് ചാവറയച്ചന്‍ സുകൃതങ്ങള്‍ വീരോചിതമായി അഭ്യസിച്ചിരുന്നുവെന്ന് സമ്മതിച്ചുകൊണ്ട് മാര്‍പ്പാപ്പ ഒപ്പുവച്ചു. തുടര്‍ന്ന് 1984 ഏപ്രില്‍ ഏഴാംതീയതി അദ്ദേഹത്തെ ധന്യപദവിയിലേക്കുയര്‍ത്തി. 1985 ജൂണ്‍ 21നു ചാവറയച്ചന്റെ കബറിടം ഔദ്യോഗികമായി തുറന്നു പരിശോധിച്ചു. 1986ല്‍ ചാവറയച്ചനെ ഇന്ത്യയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ടവനായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കേരള സന്ദര്‍ശനവേളയില്‍ കോട്ടയത്തു വച്ച് പ്രഖ്യാപിച്ചു. രണ്ടാമത്തെ അത്ഭുതം സ്വീകരിച്ചതോടെ വിശുദ്ധ സിംഹാസനത്തിലേക്കുള്ള കവാടവും ചാവറയച്ചനു മുമ്പില്‍ തുറക്കപ്പെട്ടു.
കടപ്പാട്: Manoramaonline


Tuesday, November 11, 2014

ATHIRAMPUZHA ABHISHEKAGNI BIBLE CONVENTION-2014


ATHIRAMPUZHA ABHISHEKAGNI BIBLE CONVENTION-2014
അതിരമ്പുഴ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍

2014 NOVEMBER 12 TO 16
PLACE: St. Mary's Forane Church Athirampuzha

TIME: 9.00 AM TO 5.00 PM

LIVE 
Athirampuzha Abhishekagni Convention live streaming 2014
http://www.athirampuzhachurch.org/live-church.php