• TOP 100 HQ PICS OF POPE FRANCIS

  • Chavarul-Sayings of Saint Chavara to the Children

  • HOLY WEEK SONGS AND PRAYERS

  • CATHOLIC BOOKS PDF COLLECTION

  • SHALOM WORLD is a vibrant Catholic family channel in English.

  • 250 HIGH RESOLUTION PICS OF MOTHER MARY

  • PRAISE THE LORD

  • 160 MOST POPULAR MALAYALAM CHRISTIAN DEVOTIONAL SONGS LYRICS

  • The Chaplet of The Divine Mercy

    The Chaplet of Mercy is recited using ordinary rosary beads of five decades. The Chaplet is preceded by two opening prayers from the Diary of Saint Faustina and followed by a closing prayer.

  • MALAYALAM CHRISTIAN KARAOKE MP3 AND MIDI

Saturday, May 17, 2014

Chethipuzha Abhishekagni Convention Changanacherry.



Chethipuzha Abhishekagni Convention
















Rev. Fr. Xavier Khan Vattayil and his team lead the Abhishekagni Convention at Chethipuzha From 16th May to 17th May 2014.

Venue: Carmel Mount Retreat Centre, Chethipuzha

Time: 8am to 5pm


Phone 04812728325,2728326,9605603795


Saturday, May 10, 2014

ഫ്രാന്‍സീസ്‌ പാപ്പാ നല്‍കുന്ന 5 പാഠങ്ങള്‍-POPE FRANCIS FIVE LESSONS


ഫ്രാന്‍സീസ്‌ പാപ്പാ നല്‍കുന്ന 5 പാഠങ്ങള്‍



പാപ്പായുടേത്‌ മുഴുവന്‍സമയ ജോലിയാണ്‌. കൃത്യം ഒരു വര്‍ഷം മുമ്പ്‌ വത്തിക്കാനില്‍ കോണ്‍ക്ലേവിന്‌ മുകളില്‍ വെളുത്ത പുക ഉയര്‍ന്നപ്പോള്‍ ഹോര്‍ഹെ ബെര്‍ഗോളിയോ എന്ന പേര്‌ കേട്ട്‌ ലോകം ദീര്‍ഘനിശ്വാസം വിട്ടു. ഫ്രാന്‍സീസ്‌ എന്ന പേരു കേട്ടപ്പോള്‍ പതിനായിരങ്ങളുടെ ആഹ്ലാദം അണപൊട്ടി. തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞ്‌ ശിരസ്സു കുനിച്ചപ്പോള്‍ ലക്ഷോപലക്ഷം മുഖങ്ങളില്‍ പുഞ്ചിരി പടര്‍ന്നു. വൈകാതെ നാമറിഞ്ഞു, ഈ മനുഷ്യന്‍ തന്നില്‍ നിക്ഷിപ്‌തമായ സുവിശേഷവല്‌ക്കരണം എന്ന കര്‍ത്തവ്യത്തില്‍ അങ്ങേയറ്റം പ്രതിജ്ഞാബദ്ധനാണെന്ന്‌!
ഇരുന്നൂറു കോടിയോളം വരുന്ന നമ്മള്‍ വിശ്വാസികള്‍ ആരും മാര്‍പാപ്പയല്ലായിരിക്കാം. പക്ഷേ, ആ ഉത്തരവാദിത്വത്തില്‍ നിന്നും നമുക്കു ഒഴിഞ്ഞു മാറാനാവില്ല. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പാപ്പാ മുന്നറിയിപ്പു തരുന്നു, ആര്‍ക്കും ‘ചിലനേരം ക്രിസ്‌ത്യാനി’കളായിരിക്കാന്‍ സാധ്യമല്ലെന്ന്‌. അങ്ങനെയും ഇങ്ങനെയും ക്രിസ്‌ത്യാനികളായിരിക്കാന്‍ ആവില്ല. ക്രിസ്‌ത്യാനികളെന്നാല്‍ മുഴുവന്‍സമയ ക്രിസ്‌ത്യാനികളാകണം. സമ്പൂര്‍ണമായി.
ഒരേ സമയം കര്‍ത്തവ്യങ്ങള്‍ മികച്ച രീതിയില്‍ അനുഷ്‌ഠിക്കുകയും വിശ്വാസം അര്‍ത്ഥവത്തായി ജീവിക്കുകയും ചെയ്യുന്നത്‌ എങ്ങനെ?
എല്ലാ നേരവും വിശ്വാസം ജീവിക്കാനാണ്‌ നമ്മുടെ വിളി. ഇക്കാര്യത്തില്‍ തെറ്റു പറ്റേണ്ട. വിശ്വാസം ജീവിക്കുകയെന്നാല്‍ ജോലി തന്നെയാണ്‌. (സുവിശേഷത്തിന്റെ ആനന്ദം എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ പാപ്പാ 100 തവണ ഇത്‌ ആവര്‍ത്തിക്കുന്നുണ്ട്‌).
എന്നാല്‍ തങ്ങളുടെ ഭൂരിഭാഗം ജോലിസമയവും മറ്റു തൊഴിലിനായി മാറ്റിവയ്‌ക്കുന്നവര്‍ക്ക്‌ ഇത്‌ ബുദ്ധിമുട്ടേറിയ കാര്യമായി തോന്നാം. പ്രത്യേകിച്ച്‌ ഒരു സ്ഥാപനത്തില്‍ നായകസ്ഥാനം വഹിക്കുന്നവര്‍ക്ക്‌.
എങ്ങനെയാണ്‌ ഒരേ സമയം കര്‍ത്തവ്യങ്ങള്‍ മികച്ച രീതിയില്‍ അനുഷ്‌ഠിക്കുകയും വിശ്വാസം അര്‍ത്ഥവത്തായി ജീവിക്കുകയും ചെയ്യുന്നത്‌? വ്യവസായപ്രമുഖര്‍ക്ക്‌ ഒരേ സമയം വിശ്വാസവും ജോലിയും ചേര്‍ത്തു കൊണ്ടു പോകാന്‍ കഴിയും എന്നതിന്റെ ഏറ്റവും നല്ല മാതൃക ഫ്രാന്‍സീസ്‌ പാപ്പാ തന്നെയല്ലേ? തീര്‍ച്ചയായും അത്‌ അദ്ദേഹത്തിന്റെ ജോലിയാണ്‌. എന്നാല്‍ അത്‌ നിങ്ങളുടെയും കൂടി ഉത്തരവാദിത്വമാണെന്നു കൂടി ഓര്‍മിക്കുക.
വിശ്വാസത്തെ ജോലിയോടു ചേര്‍ത്തു വയ്‌ക്കാന്‍ ഫ്രാന്‍സീസ്‌ പാപ്പായില്‍ നിന്നു ഇതാ അഞ്ച്‌ ലഘുപാഠങ്ങള്‍:

1. വ്യക്തിത്വ ബിംബത്തിനു പുറത്തു കടക്കുക

ലോകത്തിലെ ഏറ്റവും സമുന്നതരായ പല വ്യവസായ പ്രമുഖരും സ്വന്തം വ്യക്തിത്വത്തെ വിഗ്രഹവല്‍ക്കരിച്ചവരോ ആരാധനാ പാത്രങ്ങളായി തീര്‍ന്നവരോ ആണ്‌. സ്‌റ്റീവ്‌ ജോബ്‌സ്‌, ജെഫ്‌ ബെസോസ്‌, ജാക്ക്‌ വെല്‍ഷ്‌ തുടങ്ങിയവര്‍ ഉദാഹരണം. ഇത്തരത്തില്‍ ഒരു വ്യക്തിത്വ വിഗ്രഹമായി ഫ്രാന്‍സീസ്‌ പാപ്പായെ കാണാനും സാധ്യതയുണ്ട്‌. വ്യക്തിപ്രഭാവവും ഉജ്ജ്വല നേതൃത്വപാടവും കൊണ്ട്‌ കത്തോലിക്കാ സഭയെ വീണ്ടും ലോകത്തിനു മുമ്പില്‍ പ്രകാശധോരണിയോടെ നിര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക്‌ വലുതാണ്‌.
എന്നാല്‍ വ്യക്തിപ്രഭാവം വഴിയുള്ള നേതൃത്വത്തിന്റെ പരിമിതികള്‍ ഫ്രാന്‍സീസ്‌ പാപ്പായ്‌ക്ക്‌ നന്നായി അറിയാം. തന്റെ പേപ്പസിയെക്കുറിച്ചുള്ള മിഥ്യാധാരണ പൊളിച്ചെഴുതാന്‍ അടുത്ത കാലത്തു നടന്ന മുഖാമുഖത്തില്‍ പാപ്പാ ബോധപൂര്‍വമായ ശ്രമം നടത്തി. പാപ്പാ ചിരിക്കുകയും കരയുകയും ശാന്തമായി ഉറങ്ങുകയും മറ്റെല്ലാവരെയും പോലെ സുഹൃത്തുക്കളോട്‌ ബന്ധപ്പെടുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ്‌. ഒരു ദാര്‍ശനികനു ജനത്തെ തന്റെ അജഗണത്തിലേക്കു കൂട്ടിക്കൊണ്ടു പോകാനാകും. എന്നാല്‍ അവരെ അവിടെത്തന്നെ നിലനിര്‍ത്തുന്നതാണ്‌ ദര്‍ശനം.

2. സേവനം ചെയ്‌തു കൊണ്ടു നയിക്കുക

നല്ല നേതൃത്വത്തെക്കുറിച്ച്‌ ഫ്രാന്‍സീസ്‌ പാപ്പായുടെ വീക്ഷണം ശ്രവിക്കുക, ‘നല്ല നേതാവ്‌ സംസാരിക്കുന്നത്‌ നാവു കൊണ്ടുമാത്രമല്ല, മറിച്ച്‌ മുഴുവന്‍ ജീവിതം കൊണ്ടാണ്‌. സ്ഥിരതയാര്‍ന്ന ജീവിതം നയിച്ചു കൊണ്ടും വേണമത്‌. നമ്മുടെ ജീവിതത്തിന്റെ ദൃഢത തന്നെയാണ്‌ നമ്മുടെ സന്ദേശം.’
ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്‌. പാപ്പായുടെ അനന്യമായ അജപാലന പ്രഭാഷണശൈലി നമ്മുടെ സൗണ്ട്‌ ബിറ്റ്‌ കാലഘട്ടത്തിന്‌ വളരെ ഏറെ യോജിച്ചതാണ്‌. (ഫ്രാന്‍സീസ്‌ പാപ്പായുടെ മികച്ച സംഭാഷണ ശകലങ്ങള്‍ കോര്‍ത്തിണക്കി വത്തിക്കാന്‍ ഒരു ഇ-ബുക്ക്‌ ഇറക്കുന്നുണ്ട്‌).
അതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌, ദാസതുല്യമായ നേതൃത്വം കൊണ്ടു സ്വപ്‌നതുല്യമായ മാതൃക നല്‍കുന്ന ഫ്രാന്‍സീസ്‌ പാപ്പയുടെ രീതി. സ്‌ത്രീ തടവുകാരുടെ പാദം കഴുകുന്നതു മുതല്‍ വൈകല്യം ബാധിച്ചവരെയും അംഗവിഹീനരെയും അധഃസ്ഥിതരെയും ആലിംഗനം ചെയ്യുന്നതു വരെയും നീളുന്ന കാരുണ്യത്തിന്റെ എണ്ണമറ്റ ദൃഷ്ടാന്തങ്ങള്‍ ലോകമെമ്പാടുമുള്ള മാനവഹൃദയങ്ങളെ ആര്‍ദ്രമാക്കിയെന്നോര്‍ക്കണം.
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒന്നു വ്യക്തമാണ്‌. മറ്റുള്ളവരെ സഹായിക്കാനുള്ള, കര്‍ത്താവ്‌ സ്‌നേഹിച്ചതു പോലെ അവരെ സ്‌നേഹിക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തില്‍ നിന്നാണ്‌ പാപ്പാ ഇതെല്ലാം ചെയ്യുന്നത്‌്‌. നിങ്ങള്‍ മുതലാളിയോ തൊഴിലാളിയോ ആകട്ടെ, നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്ക്‌ നിങ്ങളുടേതിനേക്കാള്‍ പ്രാധാന്യം കൊടുക്കുക.

3. ക്ഷമിക്കുക

‘നിങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നതു പോലെ നിങ്ങളും ക്ഷമിക്കുക.’ പാപ്പാ സദാ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പല്ലവിയാണിത്‌. ‘കാരുണ്യത്തിന്റെ പാപ്പാ’ എന്നു അപരനാമം പോലും ഫ്രാന്‍സീസിന്‌ ലഭിച്ചതിന്‌ ഇതു കാരണമായി.
അപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശത്തിനു കാതു കൊടുക്കാന്‍ ക്ഷമയ്‌ക്കു സ്ഥാനമില്ലാത്ത ജോലിസ്ഥലം പോലെ ഒരിടമുണ്ടോ?
യന്ത്രതുല്യമായ കൃത്യത ആവശ്യപ്പെടുന്ന ഈ ലോകത്തില്‍, തെറ്റുകള്‍ ക്ഷമിക്കപ്പെടുകയും തെറ്റുകള്‍ ഏറ്റു പറയുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സംജാതമാകുന്ന അവസ്ഥ ചെറിയ കാര്യമാകാം. എന്നാല്‍, അത്‌ കമ്പനിയുടെയും തൊഴിലാളികളുടെയും അന്തസ്സ്‌ സംരക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിക്കും.
പാപ്പാ നമ്മെ ഓര്‍മിപ്പിക്കുന്നു, ‘നടക്കുക എന്ന കലയില്‍ വീഴ്‌ചയല്ല പ്രശ്‌നം, വീണിടത്തു തന്നെ കിടക്കുന്നതാണ്‌.’ ഉടന്‍ എഴുന്നേല്‍ക്കുക. വീണ്ടു യാത്രയാവുക.

4. ജ്ഞാനം അന്വേഷിക്കുക

ബെനഡിക്ട്‌ പതിനാറാമന്‍ പാപ്പാ തന്റെ രാജി കൊണ്ടു ലോകത്തെ ഞെട്ടിപ്പിച്ചപ്പോള്‍ ചിലര്‍ അടക്കം പറഞ്ഞു, പഴയ പാപ്പായുടെ സാന്നിധ്യം സമീപത്തു തന്നെ അനുഭവപ്പെടുന്ന ദൗര്‍ഭാഗ്യം പുതിയ പാപ്പായ്‌ക്ക്‌ ഉണ്ടാകുമെന്നും തന്റെ അധികാരം നിയന്ത്രിക്കപ്പടുന്ന അനുഭവം നേരിടേണ്ടി വരുമെന്നും.
എന്നാല്‍ ഫ്രാന്‍സീസ്‌ പാപ്പാ ഇതൊരു പ്രശ്‌നമായി കണ്ടില്ല. മറിച്ച്‌, തല്‍സ്ഥാനത്തിരുന്നതിന്റെ അനുഭവസമ്പത്തില്‍ നിന്നും പഠിക്കാനാണ്‌ അദ്ദേഹം ഈ അവസരം ഉപയോഗിച്ചത്‌. ‘അദ്ദേഹത്തിന്റെ ജ്ഞാനം ദൈവദാനമാണ്‌. അദ്ദേഹം വത്തിക്കാനില്‍ ദൂരെയെവിടെയോ ഉള്ള ഏതോ ബെനഡിക്‌ടെന്‍ മഠത്തിലേക്കു പിന്‍വാങ്ങുമെന്ന്‌ ചിലര്‍ ആഗ്രഹിച്ചിരിക്കും. എന്നാല്‍ ഞാന്‍ ചിന്തിച്ചത്‌ കാരണവന്‍മാരുടെ ജ്ഞാനത്തെക്കുറിച്ചാണ്‌. അവരുടെ ഉപദേശങ്ങള്‍ കുടുംബത്തിന്‌ കരുത്തു പകരുന്നു…’
തൊഴിലിടങ്ങളില്‍, സുധീരമായ നേതൃത്വത്തിന്‌ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്നത്‌ തീര്‍ച്ചയാണ്‌. അതേ സമയം, മുന്നേ പോയി മടങ്ങിയവരില്‍ നിന്നുള്ള പാഠങ്ങളും ഉള്‍ക്കൊള്ളാന്‍ അവസരങ്ങളുണ്ട്‌.
നമ്മില്‍ ചിലര്‍ക്കെങ്കിലും ഫ്രാന്‍സീസ്‌്‌ പാപ്പയുടേതു പോലുള്ള അനുഭവം ഉണ്ടായേക്കാം. നമ്മുടെ ബോസ്‌ ഇനിയും മരിക്കാത്തതിനാല്‍ യാഥാര്‍ത്ഥ്യമാകാത്ത ആ പ്രൊമോഷന്‍. അവസരം ലഭിക്കമെങ്കില്‍ ആ വ്യക്തയുടെ പക്കല്‍ പോയി അദ്ദേഹത്തില്‍ നിന്നും ജ്ഞാനം സ്വീകരിക്കുക. നിങ്ങള്‍ വ്യത്യസ്ഥമായ ഒരു ദിശയിലേക്കാണ്‌ കമ്പനിയെ നയിക്കാന്‍ ആഗ്രഹിക്കുന്നതെങ്കിലും ആ തൊഴിലിന്റെ ജീവിക്കുന്ന പാരമ്പര്യവുമായി ബന്ധം നിലനിര്‍ത്തുന്നത്‌ മനുഷ്യത്വം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും.

5. ‘അത്‌’ എന്തു തന്നെ ആയാലും

ഫ്രാന്‍സീസ്‌ പാപ്പാ നല്‍കുന്ന ഈ മാതൃകകള്‍ ഉപയോഗപ്രദമാണെങ്കിലും ബിസിനസ്‌ നേതൃത്വവും ഫ്രാന്‍സീസ്‌ പാപ്പായും തമ്മിലുള്ള സമാനത ഇവിടെ തീരുന്നു. എല്ലാറ്റിനുമുപരി, ഫ്രാന്‍സീസ്‌ പാപ്പാ അറിയുന്നു, ‘സഭയുടെ ശക്തി സഭയിലോ സഭയുടെ സ്ഥാപനങ്ങളുടെ ശേഷിയിലോ അല്ല, മറിച്ച്‌ ദൈവത്തിന്റെ ആഴക്കടലില്‍ മറഞ്ഞിരിക്കുന്നുവെന്ന്‌’. ‘അതി’നെ വേണമെങ്കില്‍ കൃപ എന്നു വിളിക്കാം. അല്ലങ്കില്‍ ഇഷ്ടമുള്ളതെന്തും വിളിച്ചോളൂ. എന്തു തന്നെ ആയാലും ഫ്രാന്‍സീസ്‌ പാപ്പായ്‌ക്ക്‌ അതുണ്ട്‌.
അത്‌ മൂലം ലോകം ഇന്ന്‌ കുറേക്കൂടി നല്ലൊരിടമായി തീര്‍ന്നിരിക്കുന്നു. അദ്ദേഹം നല്‍കുന്ന ചില പാഠങ്ങള്‍ നമുക്കു സ്വീകരിക്കാവുന്നതാണ്‌. ബിസിനസ്‌ ലോകത്തിനും സ്വീകരിക്കാം. ഇനി, ജോലിയിലേക്കു മടങ്ങാം
.



Friday, May 09, 2014

The Voice of Italy-Ursuline Sister Cristina Scuccia



The Voice of Italy-Ursuline Sister Cristina Scuccia





Ursuline Sister Cristina Scuccia nailed it again last night with her rendition of Irene Cara’s “Flashdance…What a feeling.” As you can see in the video, she stood before an opening backdrop that looked quite similar to this and this. Viewers of Wednesday night’s live show voted for her to continue on to the final rounds on “The Voice of Italy.”



Pathanamthitta Abhishekagni Convention





പത്തനംതിട്ട അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ 
Pathanamthitta Abhishekagni Convention



"ഇസ്രായേലിന്‍റെ പ്രകാശം അഗ്നിയായും അവന്‍റെ പരിശുദ്ധന്‍ ഒരു ജ്വലയായും മാറും"


Pathanamthitta Abhishekagni Convention
FROM MAY 9-13






Wednesday, May 07, 2014

St. George Forane Church Edathua


St. George Forane Church Edathua


St. Thomas, the apostle of Lord Jesus came to India in AD 52 and preached the Good News. He established Christian communities at different places in Kerala. The Community established by him at Niranam, in course of time, grew in number and many Churches were founded afterwards to fulfill the sacramental needs of the faithfuls.


In AD 417 St. Mary’s Church at Kalloorkatt (Champakulam) was founded. The Christian Community in and around Edathua, now journeyed to Champakulam for carrying out their spiritual needs.

These people were hard working and led a simple life. They lived in lands retained in the vast paddy fields of Kuttanadu. The Community grew in number as members from Shankarapuri family, one of the Brahmin families converted by St.Thomas, who had then settled down in Kuravilangadu, on the Southern side of the Church and hence known as Thekkedathu, came to reside at Edathua. Besides, the support extended by the Royal Family of Chempakassery, Ambalapuzha, which had connection with the Kudamalloor Community, prompted many of them to come and settle down in Kuttandu. The brisk growth of the Christian community here was an impetus for founding Churches at Alappuzha in 1100 at Purakkad in 1410 and at Pulincunnoo in 1557.


The founding of the above Churches kindled a strong desire in the minds of the faithfuls in Edathua. They prayed and waited patiently to have a Church of their own.

Rev. Fr. Geevarghese Valiaveettil Kathanar, who was the first priest from Edathua, inspired and motivated the laity, and with the assistance of few prominent people like Kurian Tharakan Ooramvelil, Pothan Mappila Thekkedathu, Mathan Mappila Methikalam, Chekkidikadu, Thommi Mappila Vettuthottunkal, initiated the move for a Church at Edathua.

The Vazhappuzha Vicariat was established and the administration of the parish under the Archdiocese of the Kodungalloor was handed over to the new Vicariat.

The move to construct a parish Church at Edathua got intensified and the representatives of Edathua under the leadership of Fr. Valiaveettil Kathanar convinced the Apostolica, of their need and finally Most Rev. Raymond the vicar Apostolica granted the canonical permission for the Church at Koilmukku in 1810.

There was a reclaimed land, on the western side of river Pamba that flowed north wards and was surrounded by ancient Catholic families of Kurumkattumoolayil Cheppattu, Thyparampil Attumalil and Padinjarekkara; The Land belonged to a prominent Hindu Nair family karanavar Shri Kocherukkapanicker a magnanimous person. He gave the Land free for the construction of the Church September 29,1810 (M.E. 986 Kanni, 14) the foundation stone was laid. With the whole hearted support of the faithful a small Church in the tradition of St. Thomas Christians with Thora, Hykala and Sankirthi was built. Thus the dream to have a parish Church of their own materialized and with enhanced fervour they attended the services held in the Church.


The new parishioners, though not financially well off, were resolute and hardworking. They were engaged in agriculture and trade. They planned to build a biggie Church and in November 1839, the foundation stone was laid for the present Church. Meanwhile a cemetery Chapel was also built.

The new Church was in the name of St.George and naturally they desired have a Statue of the saint. They found a statue of the saint kept in the attic of the Edappally Church and decided to take it. Tradition says that strange events happened in the Church as this unused and abandoned Statue of the saint was taken out of the Church.

Believint that Saint’s miraculous power accompanied the statue; many devotees flowed to Edathua Church especially during the Saint’s feast conducted from April 27th to May 7th of every year. The Saint’s intercession brought thousand of pilgrim to Edathua and Edathua in course of time under many changes, finally growing into a business center. The visionaries who foresaw these chanper impressed up on the parishioners to establish educational institutions. The first Malayalam School was established in 1888 and seven years later, St. Aloysius’ English School also started functioning which was upgraded as High School in 1902. Schools were also established at various Sub center of Edathua like Pacha and Pandankary. Also Church at Sub center were also founded apparently the natives of Edathua prospered and progressed and Edathua came to be looked up as on the center of Education and commerce.


Meanwhile the Church building was strengthened and beautification works under taken many times, all of which culminated into the beautiful edifice we have today.

The blessings received through the intercession of Saint George transformed Edathua into permanent Pilgrim center of South India.

The natives of Edathua from the beginning were very religions and pious. This rich religious Soil gave birth to a saintly soul like Puthenparampil Thommachan the founder of Franciscan third Order. Moreover the seeds of a great congregation of Sisters, SABS were also sown in the soil.

The religious harmony that existed here is worth mentioning. People belonging to different religions, inspired by a fraternal love, encouraged and assisted each other promoting each one’s development. The religious atmosphere and the Saint’s presence prevented any untoward incident. Each and every native of Edathua fervently prayed to the Saint and strongly believed in his intercession. They all had a strong attachment to the Edathua Church.



Friday, May 02, 2014

മെയ്‌ 1 തൊഴിലാളിയായ വി .യൌസേപ്പ്



മെയ്‌ 1
 തൊഴിലാളിയായ വി .യൌസേപ്പ്




വസന്തകാലത്തിന്റെ മദ്ധ്യമാണല്ലോ മെയ്‌ 1 തിയതി .അത് യുറോപ്പില്‍ പുഷ്പദിനമായിരുന്നു ഒരു കാലത്ത് .റഷ്യന്‍ വിപ്ലവത്തിനു ശേഷം മെയ്‌ 1 തൊഴിലാളി ദിനമാണ് (മെയ്‌ ദിനം)അതിനെ പവിത്രികരിക്കുവാനായി 12 പിയുസ് മാര്‍പാപ്പ 1955-ലെ മെയ്‌ ദിനത്തില്‍ വി .പത്രോസിന്റെ അങ്കണത്തില്‍ തടിച്ചുകുടിയിരുന്ന തൊഴിലാളികളോട് പറഞ്ഞു '' ഞാന്‍ നിങ്ങള്ക്ക് ഒരു സമ്മാനം തരുന്നു :മെയ്‌ 1 മേലില്‍ തൊഴിലാളിയായ വ. യൌസേപ്പിന്റെ തിരുനാള്‍ ആയിരിക്കും '' തിരുസ്സഭ ഒട്ടുക്ക് അങ്ങനെ മെയ്‌ ദിനംത്തെ പവിത്രികരിചിരിക്കുകയാണ് .

കുറെക്കാലമായിട്ട് തൊഴിലാളിക്കള്‍ നിരീശ്വര സ്വാധീനത്തില്‍ മത വിശ്വസത്തെ അവഗണിക്കുന്നതായിക്കാണുന്നു .ക്രെസ്തവ രാജ്യങ്ങളിലും അക്രെസ്തവവ രാജ്യങ്ങളിലുമുള്ള തൊഴിലാളിക്കള്‍ ക്രിസ്തുവിലേക്ക് പിന്തിരിയുന്നതിനാണു തൊഴിലാളിയായ വി. യൌസേപ്പിന്റെ തിരുനാള്‍ നാം കൊണ്ടാടുന്നത് .




സൂര്യകാന്തി പുഷ്പമെന്നും--SURYAKANTHI PUSHPAMENNUM SURYANE NOKKUNNAPOLE MALAYALAM LYRICS



സൂര്യകാന്തി പുഷ്പമെന്നും
SURYAKANTHI PUSHPAMENNUM SURYANE NOKKUNNAPOLE MALAYALAM LYRICS




സൂര്യകാന്തി പുഷ്പമെന്നും 
സൂര്യനെ നോക്കുന്ന പോലെ 
ഞാനുമെന്‍റെ നാഥനെ താന്‍ 
നോക്കി വാഴുന്നു.. നോക്കി വാഴുന്നു.. (സൂര്യകാന്തി..)
                    1
സാധുവായ മര്‍ത്യനില്‍ ഞാന്‍ 
നിന്‍റെ രൂപം കണ്ടിടുന്നു (2)
സേവനം ഞാന്‍ അവനു ചെയ്‌താല്‍
പ്രീതനാകും നീ (2)
പ്രീതനാകും നീ.. (സൂര്യകാന്തി..)
                    2
കരുണയോടെ അവനെ നോക്കും
നയനമെത്ര ശോഭനം (2)
അവനു താങ്ങും തണലുമായ
കൈകളെത്ര പാവനം (2)
എത്ര പാവനം.. (സൂര്യകാന്തി..)
                    3
ലളിതമായ ജീവിതം ഞാന്‍
നിന്നിലല്ലോ കാണുന്നു (2)
മഹിതമായ സ്നേഹവും ഞാന്‍
കണ്ടിടും നിന്നില്‍ (2)
കണ്ടിടും നിന്നില്‍.. (സൂര്യകാന്തി..)




അമ്പത്തിമൂന്നുമണി ജപം-Holy Rosary



അമ്പത്തിമൂന്നുമണി ജപം

Holy Rosary





ചൊല്ലേണ്ട വിധം
 ജപമാല ചൊല്ലുമ്പോള്‍ വിരലുകള്‍ മണികളിലൂടെ മുന്നോട്ടു ചലിക്കുന്നു - കുരിശില്‍ തുടങ്ങി, മാലയുടെ ഒരു വശത്തു കൂടെ, വിരലുകള്‍ അതിനെ വലം വയ്ക്കുന്നു. വലതു വശത്തു കാണിച്ചിരിക്കുന്ന ചിത്രം ശ്രദ്ധിയ്ക്കുക. അതില്‍ അക്കങ്ങള്‍ ഉപയോഗിച്ച് ചില സ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു, അവ ചുവടെ വിശദമാക്കിയിട്ടുണ്ട്.
1.കുരിശ്: ഇവിടെ, കുരിശടയാളം വരച്ചു കൊണ്ട് നാം ജപമാല തുടങ്ങുന്നു. അതേത്തുടര്‍ന്ന് വിശ്വാസപ്രമാണം ചൊല്ലുന്നു.
2.കുരിശിനടുത്തുള്ള വലിയ മണി: ഇവിടെ, “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” ചൊല്ലുന്നു
3.വലിയ മണിയ്ക്കു ശേഷമുള്ള മൂന്നു ചെറിയ മണികള്‍ : മൂന്നു ചെറുജപങ്ങള്‍ക്കിടയിലുല്ല ഓരോ “നന്മ നിറഞ്ഞ മറിയം”
4.മൂന്നു ചെറിയ മണികള്‍ക്കു ശേഷമുള്ള വലിയ മണി: ത്രിത്വസ്തുതി; ശേഷം, ദിവസത്തിന്റെ ദൈവരഹസ്യങ്ങളില്‍ ആദ്യത്തേത് ചൊല്ലുക/ധ്യാനിക്കുക; തുടര്‍ന്ന് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ”
5.പത്ത് ചെറിയ മണികള്‍ : പത്ത് “നന്മ നിറഞ്ഞ മറിയം”
6.പത്ത് ചെറിയ മണികള്‍ക്കു ശേഷമുള്ള വലിയ മണി: ത്രിത്വസ്തുതി, ശേഷം ഫാത്തിമാ ജപം ചൊല്ലാവുന്നതാണു്; അതിനു ശേഷം രണ്ടാമത്തെ ദൈവരഹസ്യം, തുടര്‍ന്ന് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” (ഇപ്രകാരം, രഹസ്യങ്ങള്‍ തീരുന്നതു വരെ തുടരുക)



അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ കര്‍ത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങള്‍ അറുതിയില്ലാത്ത മഹിമപ്രതാപത്തോടു കൂടിയിരിക്കുന്ന അങ്ങേ സന്നിധിയില്‍ ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിയ്ക്കായി അമ്പത്തിമൂന്നുമണി ജപം ചെയ്യാന്‍ ആശിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാന്‍ കര്‍ത്താവേ! അങ്ങ് സഹായം ചെയ്യണമേ! 

വിശ്വാസപ്രമാണം
1 സ്വര്‍ഗ്ഗ. 

പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ. 

1 നന്മ നിറഞ്ഞ. 

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ. 

1 നന്മ നിറഞ്ഞ. 

പരിശുദ്ധാത്മാവിന്റെ സ്നേഹഭാജനമായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവഭക്തിയെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ. 

1 നന്മ നിറഞ്ഞ.
1 ത്രിത്വസ്തുതി. 




( തിങ്കള്‍ , ശനി ദിവസങ്ങളിലും, മംഗലവാര്‍ത്തക്കാലത്തെ ഞായറാഴ്ചകളിലും, ദനഹാതിരുനാള്‍ മുതല്‍ വലിയ നോമ്പ് വരെയുള്ള ഞായറാഴ്ചകളിലും ചൊല്ലേണ്ട സന്തോഷാത്മകമായ ദൈവരഹസ്യങ്ങള്‍ )

ഒന്നാം ദൈവരഹസ്യം
പരിശുദ്ധ കന്യാസ്ത്രീമറിയമേ! ദൈവവചനം അങ്ങേ തിരുവുദരത്തില്‍ മനുഷ്യാവതാരം ചെയ്യുമെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍‌, ദൈവകല്പനയാല്‍ അങ്ങേ അറിയിച്ചതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓര്‍ത്തു ധ്യാനിക്കുന്ന അങ്ങേ മക്കളായ ഞങ്ങള്‍‌‌‌‌‌‌ , ഞങ്ങളുടെ ഹൃദയത്തിലും എപ്പോഴും തന്നെ സംഗ്രഹിച്ചുകൊണ്ടിരിയ്ക്കുവാന്‍ കൃപ ചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ ഇളയമ്മയായ ഏലീശ്വാ പുണ്യവതിയെ അങ്ങു ചെന്നു കണ്ടപ്പോള്‍ ആ പുണ്യവതിയ്ക്ക് സര്‍വ്വേശ്വരന്‍ ചെയ്ത കരുണയെ കണ്ട് അങ്ങേയ്ക്കുണ്ടായ അത്യധികമായ സന്തോഷത്തെ ഓര്‍ത്ത് ധ്യാനിയ്ക്കുന്ന ഞങ്ങള്‍ ലൗകിക സന്തോഷങ്ങള്‍ പരിത്യജിച്ചു പരലോകസന്തോഷങ്ങളെ ആഗ്രഹിച്ചുതേടുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ കന്യാത്വത്തിന് അന്തരം വരാതെ അങ്ങു ദൈവകുമാരനെ പ്രസവിച്ചതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തിന്‍‌മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും താന്‍ ജ്ഞാനവിധമായി പിറക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവെച്ചപ്പോള്‍ മഹാത്മാക്കള്‍ തന്നെ സ്തുതിയ്ക്കുന്നതുകണ്ട് അങ്ങേയ്ക്കുണ്ടായ സന്തോഷത്തിന്‍‌മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങള്‍ അങ്ങേയ്ക്കു യോഗ്യമായ ദേവാലയമായിരിക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

അഞ്ചാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പന്ത്രണ്ടുവയസ്സില്‍ കാണാതെ പോയപ്പോള്‍ മൂന്നാം ദിവസം ദേവാലയത്തില്‍ തര്‍ക്കിച്ചു കൊണ്ടിരിക്കുകയില്‍ അങ്ങു തന്നെ കണ്ടെത്തിയതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തി‌മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ , തന്നെ ഒരിക്കലും പാപത്താല്‍ വിട്ടുപിരിയാതിരിക്കുവാനും, വിട്ടുപിരിഞ്ഞുപോയാലുടന്‍ മനസ്താപത്താല്‍ തന്നെ കണ്ടെത്തുവാനും കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം



( ചൊവ്വാ, വെള്ളി ദിവസങ്ങളിലും, വലിയ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ചൊല്ലേണ്ട ദുഃഖാത്മകമായ ദൈവരഹസ്യങ്ങള്‍ )


ഒന്നാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പൂങ്കാവനത്തില്‍ വച്ചു നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ മനക്ലേശത്താല്‍ രക്തം വിയര്‍ത്തു എന്നതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങളുടെ പാപങ്ങളിന്മേല്‍ മനസ്തപിച്ചു പാപശാന്തി ലഭിക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

രണ്ടാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ കല്‍‌ത്തൂണില്‍ കെട്ടപ്പെട്ടു ചമ്മട്ടികളാല്‍ അടിയ്ക്കപ്പെട്ടു എന്നതിന്മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ പാപങ്ങളാല്‍ ഉണ്ടാവുന്ന കഠിനശിക്ഷകളില്‍ നിന്നും മനസ്താപത്താലും നല്ല വ്യാപാരത്താലും ഒഴിഞ്ഞുമാറുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

മൂന്നാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്റെ തിരുശിരസ്സില്‍ മുള്‍‌മുടി ധരിപ്പിച്ചു പരിഹാസരാജാവായിട്ട് തന്നെ സ്ഥാപിച്ചതിന്‍‌മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ ഹൃദയത്തിലുള്ള പാപമുള്ളുകളെ മനസ്താപത്താല്‍ പിഴുതുകളയുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

നാലാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഈശോമിശിഹാ മരണത്തിനു വിധിയ്ക്കപ്പെട്ടു ഭാരമേറിയ ശ്ലീവാമരം ചുമന്നു കൊണ്ട് ഗാഗുല്‍ത്താമലയിലേയ്ക്കു പോകുന്നതിന്മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങള്‍ ദുഃഖമാകുന്ന ശ്ലീവായെ ക്ഷമാപൂര്‍വ്വം ചുമന്നുകൊണ്ട് തന്നെ അനുഗമിക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

അഞ്ചാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്താമലയില്‍ വച്ചു അങ്ങേ മുമ്പാകെ ഇരുമ്പാണികളാല്‍ കുരിശിന്മേല്‍ തറയ്ക്കപ്പെട്ടതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തില്‍ അങ്ങേ തിരുപ്പാടുകളും അങ്ങേ വ്യാകുലതകളും പതിപ്പിച്ചരുളണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം



( ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ചൊല്ലേണ്ട മഹിമയ്ക്കടുത്ത ദൈവരഹസ്യങ്ങള്‍ ‍)

ഒന്നാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പാടുപെട്ടു മരിച്ചു മൂന്നാംനാള്‍ എന്നന്നേയ്ക്കും ജീവിക്കുന്നവനായി ഉയിര്‍ത്തതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങള്‍ പാപമാകുന്ന മരണത്തില്‍ നിന്ന് നിത്യമായി ഉയിര്‍ത്തെഴുന്നേല്‍ക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

രണ്ടാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഉയിര്‍ത്തു നാല്പതാം ദിവസം അനന്തമായ മഹിമപ്രതാപത്തോടുകൂടി മോക്ഷാരോഹണം ചെയ്തതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങള്‍ പരലോകവാഴ്ചയെ മാത്രം ആഗ്രഹിച്ചു മോക്ഷഭാഗ്യം പ്രാപിക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

മൂന്നാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ആകാശത്തിലേയ്ക്കെഴുന്നള്ളിയതിന്റെ പത്താംനാള്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന തന്റെ ശിഷ്യന്മാരുടെമേലും അങ്ങേമേലും പരിശുദ്ധാത്മാവിനെ യാത്രയാക്കിയതിനാല്‍ ഉണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങള്‍ പരിശുദ്ധാത്മാവിന്റെ പ്രസാദവരത്താല്‍ ദൈവതിരുമനസ്സുപോലെ വ്യാപരിക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

നാലാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഉയിര്‍ത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോള്‍ അങ്ങ് ഇഹലോകത്തില്‍ നിന്നും മാലാഖാമാരാല്‍ ആകാശമോക്ഷത്തിലേയ്ക്കു കരേറ്റപ്പെട്ടതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങളും അങ്ങേ സഹായത്താല്‍ മോക്ഷത്തില്‍ വന്നു ചേരുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

അഞ്ചാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! സ്വര്‍ഗ്ഗത്തില്‍ അങ്ങ് എഴുന്നള്ളിയ ഉടനെ അങ്ങേ തിരുക്കുമാരന്‍ അങ്ങയെ ത്രിലോക രാജ്ഞിയായി മുടിധരിപ്പിച്ചതിനാലുണ്ടായ മഹിമയെ ധ്യാനിയ്ക്കുന്ന ഞങ്ങളും മോക്ഷാനന്ദഭാഗ്യത്തില്‍ അങ്ങയോടുകൂടെ സന്തതം ദൈവത്തെ സ്തുതിച്ചാനന്ദിക്കുവാന്‍ കൃപചെയ്യണമെ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം



( വ്യാഴാഴ്ച ദിവസം ചൊല്ലേണ്ട പ്രകാശത്തിന്റെ ദൈവരഹസ്യങ്ങള്‍ )

ഒന്നാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ യോര്‍ദ്ദാന്‍ നദിയില്‍ വച്ച് സ്നാപകയോഹന്നാനില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ച് സകല നീതിയും പൂര്‍ത്തിയാക്കിയതിനെപറ്റി ധ്യാനിയ്ക്കുന്ന ഞങ്ങള്‍ മാമ്മോദീസായില്‍ ലഭിച്ച ദൈവികജീവനും പ്രസാദവരവും കാത്തുസൂക്ഷിയ്ക്കുന്നതിനും പുണ്യ പ്രവൃത്തികളിലുടെ അവയെ പുഷ്ടിപ്പെടുത്തി ഉത്തമ ക്രിസ്ത്യാനികളായി മാതൃകാജീവിതം നയിക്കുന്നതിനും കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

രണ്ടാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ കാനായിലെ കല്യാണവിരുന്നില്‍ അങ്ങയുടെ അപേക്ഷപ്രകാരം വെള്ളം വീഞ്ഞാക്കി ആ കുടുംബത്തിന്റെ അത്യാവശ്യത്തില്‍ അത്ഭുതകരമായ സഹായം നല്‍കിയല്ലോ. ഈ അത്ഭുതത്തെപ്പറ്റി ധ്യാനിയ്ക്കുന്ന ഞങ്ങളുടെ മാനുഷിക ജീവിതത്തെ ദൈവികചൈതന്യം കൊണ്ട് സ്വര്‍ഗ്ഗീയമാക്കിത്തീര്‍ക്കുവാനുള്ള ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

മൂന്നാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാ മനുഷ്യമക്കളെ മാനസാന്തരത്തിനായി ക്ഷണിക്കുകയും, സുവിശേഷഭാഗ്യങ്ങളും ഉപമകളും അരുളിച്ചെയ്തുകൊണ്ട് ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തുവല്ലോ. ഈ രക്ഷാകരപ്രവൃത്തികളെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങള്‍ പാപമോചനം എന്ന കൂദാശയിലൂടെ ഹൃദയപരിവര്‍ത്തനം പ്രാപിക്കുവാനും ദൈവരാജ്യത്തിന്റെ സുവിശേഷം മാതൃകാപരമായ ക്രിസ്തീയ ജീവിതത്തിലൂടെ പ്രഘോഷിയ്ക്കുവാനും കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

നാലാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ താബോര്‍ മലയില്‍ വച്ചു രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവികമഹത്വം ശിഷ്യന്മാര്‍ ദര്‍ശിക്കുകയും ചെയ്തുവല്ലോ. ഈ ദിവ്യരഹസ്യത്തിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ ദൈവവിചാരവും പുണ്യപ്രവൃത്തികളും വഴി ജീവിതത്തെ വിശുദ്ധീകരിക്കുവാനും സ്വര്‍ഗ്ഗത്തിലെത്തി ദൈവമഹത്വം കണ്ട് നിത്യമായി ആനന്ദിക്കുവാനും കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

അഞ്ചാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ അന്ത്യ അത്താഴവേളയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചുകൊണ്ട് തന്റെ ശരീരരക്തങ്ങള്‍ ഞങ്ങള്‍‌ക്ക് ആദ്ധ്യാത്മികഭക്ഷണമായി നല്‍കിയല്ലൊ. അത്ഭുതകരമായ ഈ അനന്തസ്നേഹത്തെക്കുറിച്ചു ധ്യാനിക്കുന്ന ഞങ്ങള്‍ വിശുദ്ധ ബലിയിലൂടെയും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയും ദൈവികരായി രൂപാന്തരം പ്രാപിക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം



ജപമാല സമര്‍പ്പണജപം

മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ! ദൈവദൂതന്മാരയിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ! വിശുദ്ധ റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ! വിശുദ്ധ പൗലോസേ! വിശുദ്ധ യോഹന്നാനേ! ഞങ്ങളുടെ പിതവായ മാര്‍ തോമ്മാശ്ലീഹായേ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു. എങ്കിലും, ഞങ്ങള്‍ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടി ഒന്നായിട്ട് ചേര്‍ത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കല്‍ ഏറ്റം വലിയ ഉപഹാരമായി കാഴ്ചവെയ്ക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 

ലുത്തീനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ, (പ്രതിവചനം: “ഞങ്ങളെ അനുഗ്രഹിക്കേണമേ”)
മിശിഹായേ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ,
പിതാവായ ദൈവമേ,
പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏക സ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ, (പ്രതിവചനം: “ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ”)
ദൈവകുമാരന്റെ പുണ്യജനനി,
കന്യകകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയേ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദത്തിന്റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ,
കന്യാത്വത്തിന് അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
രക്ഷിതാവിന്റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിയ്ക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിയ്ക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്റെ കാരണമേ,
ആത്മജ്ഞാനപൂരിതപാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,
ദാവീദിന്റെ കോട്ടയേ,
നിര്‍മ്മലദന്തം കൊണ്ടുള്ള കോട്ടയേ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്റെ പെട്ടകമേ,
ആകാശമോക്ഷത്തിന്റെ വാതിലേ,
ഉഷഃകാലത്തിന്റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്മാരുടെ രാജ്ഞി,
കന്യകകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോത്ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി,
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി,

ഭൂലോകപാപങ്ങള്‍ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിയ്ക്കണമേ.
ഭൂലോകപാപങ്ങള്‍ നീക്കുന്ന...
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ഭൂലോകപാപങ്ങള്‍ നീക്കുന്ന...
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ.

സര്‍വ്വേശ്വരന്റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ! ഇതാ അങ്ങേപ്പക്കല്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകള്‍ അങ്ങു നിരസിക്കല്ലേ! ഭാഗ്യവതിയും ആശീര്‍വ്വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. 

മു. ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍ !
സ. സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ.

പ്രാര്‍ത്ഥന

കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍‌പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാല്‍ സകല ശതൃക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകള്‍ ഒക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ. ആമ്മേന്‍ 

പരിശുദ്ധ രാജ്ഞീ...
പ്രാര്‍ത്ഥന

സര്‍വ്വശക്തനും നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിക്കുവാന്‍ പൂര്‍വ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചു പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപെടൂവാന്‍ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ. ആമ്മേന്‍




ജപങ്ങള്‍ --- പ്രാര്‍ത്ഥനകള്‍


ജപങ്ങള്‍  --- പ്രാര്‍ത്ഥനകള്‍




  1. കുരിശടയാളം
  2. ത്രിത്വസ്തുതി
  3. സ്വര്‍ഗ്ഗസ്ഥനായ പിതാവേ
  4. നന്മനിറഞ്ഞ മറിയം
  5. വിശ്വാസപ്രമാണം
  6. കുമ്പസാരത്തിനുള്ള ജപം
  7. മനസ്താപപ്രകരണം
  8. ത്രിസന്ധ്യാജപം
  9. ത്രിസന്ധ്യാജപം (പെസഹാക്കാലം)
  10. ത്രിസന്ധ്യാജപം (വിശുദ്ധവാരം)
  11. പരിശുദ്ധ രാജ്ഞി
  12. ഫാത്തിമാ ജപം
  13. മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന
  14. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം
  15. കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന
  16. കുടുംബ പ്രതിഷ്ഠ


കുരിശടയാളം

ചെറുത്: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍.

വലുത്: വിശുദ്ധ കുരിശിന്റെ അടയാളത്താലെ, ഞങ്ങളുടെ ശത്രുക്കളില്‍ നിന്ന് , ഞങ്ങളെ രക്ഷിയ്ക്കുക, ഞങ്ങളുടെ തമ്പുരാനേ! പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.


ത്രിത്വസ്തുതി

പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി. 
ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേന്‍.


സ്വര്‍ഗ്ഗസ്ഥനായ പിതാവേ

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. 

അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിയ്ക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിയ്ക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിയ്ക്കേണമേ. ആമ്മേന്‍.




നന്മനിറഞ്ഞ മറിയം

നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. 

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ. ആമ്മേന്‍.



വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടുയെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നും പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകള്‍ സഹിച്ചു കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു, പാതാളങ്ങളില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.




കുമ്പസാരത്തിനുള്ള ജപം


സര്‍വ്വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് ഞാനപേക്ഷിക്കുന്നു. ആമ്മേന്‍.


മനസ്താപപ്രകരണം

എന്റെ ദൈവമേ! ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരാരി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങെയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാല്‍ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി(അര്‍ഹയായി)ത്തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്കയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു. അമ്മേന്‍


ത്രിസന്ധ്യാജപം


കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മറിയം ഗര്‍ഭം ധരിച്ചു. 
1 നന്മ നിറഞ്ഞ. 

ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിലാകട്ടെ. 
1 നന്മ നിറഞ്ഞ. 

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. 
1 നന്മ നിറഞ്ഞ. 

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ. 

പ്രാര്‍ത്ഥിക്കാം 
സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിര്‍പ്പിന്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ എന്നു ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. 

3 ത്രിത്വസ്തുതി.




ത്രിസന്ധ്യാജപം (പെസഹാക്കാലം)



(ഉയിര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്) 

സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും, ഹല്ലേലൂയ്യ.
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ച ആള്‍, ഹല്ലേലൂയ്യ.
അരുളിചെയ്‌തതു പോലെ ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലൂയ്യ.
ഞങ്ങള്‍ക്കു വേണ്ടി സര്‍വ്വേശ്വരനോടു പ്രാര്‍ത്ഥിക്കണമേ, ഹല്ലേലൂയ്യ.
കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും, ഹല്ലേലൂയ്യ.
എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലൂയ്യ. 

പ്രാര്‍ത്ഥിക്കാം 

സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്‍കണമേ എന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.


ത്രിസന്ധ്യാജപം (വിശുദ്ധവാരം)

(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ടത്) 

മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്‌വഴങ്ങി. അതേ അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി. അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി. എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്കു നല്‍കി. 
1. സ്വര്‍ഗ്ഗ. 

പ്രാര്‍ത്ഥിക്കാം 

സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങയോടു കൂടി എന്നേയ്‌ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു. ആമ്മേന്‍.



പരിശുദ്ധ രാജ്ഞി


പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍



ഫാത്തിമാ ജപം

ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ, നരകാഗ്നിയില്‍ നിന്ന് ഞങ്ങളെ രക്ഷിയ്ക്കേണമേ, എല്ലാ ആത്മാക്കളെയും, പ്രത്യേകിച്ച് അങ്ങേ സഹായ ഏറ്റം കൂടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേയ്ക്ക് ആനയിക്കേണമേ.


മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന

ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, മനുഷ്യകുലം മുഴുവന്‍റെയും മാതാവും മദ്ധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന  അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.
അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, അന്ഗ്നിബാധ, ജലപ്രളയം, ഇടിമിന്നല്‍, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വാഹനാപകടങ്ങള്‍ എന്നിവയില്‍നിന്നും, കള്ളന്മാര്‍, അക്രമികള്‍ എന്നിവരില്‍നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും സംരക്ഷിക്കണമേ.
ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളില്‍ നിന്നും ശാരീരിക അസുഖങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ 
കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍  ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കേണമേ .

ആമ്മേന്‍



ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ

1സ്വര്‍ഗ്ഗ, 1നന്മ, 1ത്രീ.


(അഞ്ചു പ്രാവശ്യം ചൊല്ലുക)



കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

ദൈവത്തിന്റെ മഹിമയുള്ള പ്രഭുവും എന്നെ ഭരിപ്പാനായി ദൈവം ഏല്പിച്ച വിശ്വാസമുള്ള എന്റെ കാവല്‍ക്കാരനുമായ പരിശുദ്ധ മാലാഖയെ! അങ്ങേ ഞാന്‍ വാഴ്ത്തുന്നു. അയോഗ്യനായ എന്നെ ഇത്രനാള്‍ ഇത്ര വിശ്വസ്തതയോടെ സഹായിക്കയും ആത്മാവിനേയും ശരീരത്തേയും കാത്തുരക്ഷിക്കയും ചെയ്യുന്ന അങ്ങേക്ക് ഞാനെത്രയോ കടക്കാരനാകുന്നു. ഞാന്‍ ദുഷ്ടശത്രുക്കളില്‍ നിന്നും രക്ഷിക്കപ്പെട്ട് ദൈവപ്രസാദവരത്തില്‍ മരണത്തോളം നിലനില്പാനും അങ്ങയോടുകൂടി സ്വര്‍ഗ്ഗത്തില്‍ നമ്മുടെ കര്‍ത്താവിനെ സദാകാലം സ്തുതിപ്പാനുമായിട്ട് എന്നെ അങ്ങേയ്ക്ക് ഏല്പിച്ചിരിക്കുന്നു!
ആമ്മേന്‍.



കുടുംബ പ്രതിഷ്ഠ


ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കയും ,ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കയും ,സങ്കടങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യേണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍ ,ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും, ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും, സമൃദ്ധമായി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മരിച്ചുപോയ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. ആല്‍മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ,ഞങ്ങളെ കാത്തുകൊള്ളേണമേ. സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന്‍ഞങ്ങല്‍ക്കെല്ലാവര്‍ക്കും അനുഗ്രഹം നല്‍കണമേ. മറിയത്തിന്‍റ് വിമല ഹൃദയവും, മാര്‍ യൌസേപ്പ് പിതാവും ,ഞങ്ങളുടെ പ്രതിഷ്ടയെ അങ്ങേക്ക് സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്‍റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.
ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ മറിയത്തിന്‍റ് വിമല ഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ വി. യൌസേപ്പ് പിതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ വി.മാര്‍ഗരീത്തമറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.





രാരിരം പാടിയുറക്കാം താലോലം ആട്ടിയുറക്കാം RARIRAM PAADI URAKKAM THALOLAM AATTI URAKKAM MALAYALAM LYRICS



രാരിരം പാടിയുറക്കാം താലോലം ആട്ടിയുറക്കാം
RARIRAM PAADI URAKKAM THALOLAM AATTI URAKKAM MALAYALAM LYRICS




രാരിരം പാടിയുറക്കാം
താലോലം ആട്ടിയുറക്കാം
അരുതെന്നു ചൊല്ലുമോ നീ
വിണ്ണിലെ രാജകുമാരാ (രാരിരം)
                    1
വാനിലെ മാലാഖമാരൊന്നായ്‌
പാടിക്കളിക്കേണ്ടൊരുണ്ണിയല്ലേ (2)
തൂമഞ്ഞിന്‍ വിരിപ്പും ചൂടിയീപ്പാരില്‍ 
മെല്ലെയുറങ്ങുമീ ഓമനപ്പൈതല്‍ (2) (രാരിരം..)
                    2
ഈണം പകര്‍ന്നൊരു തമ്പുരുവില്‍
ഇടറുന്ന സ്വരധാരയില്‍ ഉയരും (2)
താരാട്ടു കേള്‍ക്കാതരുതെന്നു മുന്നേ നീ
ചൊല്ലീടുമോ വിണ്ണിന്‍ പൂമണിമുത്തേ (2) (രാരിരം..)




സത്യവചനം നിത്യവചനം-SATHYA VACHANAM NITHYA VACHANAM MALAYALAM LYRICS



സത്യവചനം നിത്യവചനം
SATHYA VACHANAM NITHYA VACHANAM MALAYALAM LYRICS



സത്യവചനം നിത്യവചനം 
മന്നിൽ രക്ഷയേകും തിരുവചനം (2)
ഇന്നലെയും ഇന്നുമെന്നെന്നും
ജീവിക്കുന്ന ദിവ്യവചനം (2)

ഹലേലൂയാ ഹലേലൂയാ (4) (സത്യ..)
                        1
കാതുകളിൽ ഇമ്പമാകും വചനം
കണ്ണുകളിൽ ശോഭ നൽകും വചനം (2)
ഹൃത്തടത്തിൽ ജീവനേകും വചനം
നേർവഴികൾ കാട്ടിടും വചനം (ഹലേലൂയാ..)
                        2
പാദത്തിനു ദീപമാകും വചനം
പാതയിൽ പ്രകാശമേകും വചനം (2)
ആത്മ മാരി തൂകിടുന്ന വചനം
ആത്മസൗഖ്യമേകിടുന്ന വചനം (ഹലേലൂയാ..)